Tuesday, October 26, 2010

പര്‍ധയും സ്പര്‍ധയും..



ഒരിക്കല്‍ അവരെന്നെ ഓത്തു പഠിപ്പിച്ചു..
ഓതി പഠിച്ച ഞാന്‍ ഓതാന്‍ പഠിച്ചു..
ജാലകത്തിനരികില്‍ കരിപിടിച്ച് അമര്‍ന്ന എന്റെ വാക്കുകള്‍..
നിന്റെ ഇരുട്ടിലെക്കൊരു ജാലകം തുറന്നു...
നീ നിഷ്കര്‍ഷിച്ച ശിരോ വസ്ത്രം അഴിച്ചു ഞാന്‍‌ ;
സ്വാതന്ത്ര്യത്തിന്റെ കിരീടം അണിഞ്ഞപ്പോള്‍ ;
ദൈവത്തിന്റെ കാവല്‍ക്കാരാ...
നിന്റെ തമസിന്റെ ആഴങ്ങളിലേക്ക് വീണ്ടും ആര് വിഷം കറന്നു..?

തെരുവ് നായ്ക്കള്‍ക്ക് പേ പിടിച്ച രാത്രിയില്‍
നീതിയുടെ ഉടവാള് മോഷണം പോയി...!!
രാജനീതിയുടെ മാളികപ്പുറത്ത് ഉടവാള് തുരുംബെടുത്തിരിക്കുന്നു ...!!
ഇപ്പോള്‍ രാജാ നീതിയുടെ ഉടവാല്‍
ദൈവത്തിന്റെ കാവലാള്‍ കൈ എത്തി പിടിച്ചിരിക്കുന്നു.
ഇതിഹാസങ്ങളെ കുരപ്പിച്ച നാളത്തെ പകലില്‍
എന്റെ മുലമുറിച്ചു നീ ജയിച്ചു വന്നേക്കാം..
തെരുവോരത്ത് തളം കെട്ടിയ എന്റെ ചോരെയില്‍ വിരല്‍മുക്കി
കാലത്തിന്റെ ചുവരില്‍ തിരുത്തെഴുതിനായ്..
ഞാന്‍‌ ഉണര്‍ന്നിരിക്കും ...
ഞാന്‍‌ ഉണര്‍ന്നിരിക്കും ...
സുഹൃത്തേ .. നീ ഉണരാത്ത തമസിന്റെ
അവസാന യാമം വരേയ്ക്കും... !

സമര്‍പ്പണം : പര്ധയനിയാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വധ ബീഷനിയിലും.. ഇപ്പോള്‍ പോലീസ് സംരക്ഷണം എന്ന ഓമന പേരില്‍ വീട് തടഗലുമായി കഴിയുന്ന എന്റെ നാട്ടുക്കാരി റിയാന എന്ന പെണ്‍കുട്ടിക്ക് ..

No comments:

Post a Comment