Tuesday, February 14, 2012

ഭൂമി വിവാദം:, യാഥാര്‍ത്യവും, വിജിലന്‍സ് കേസിന്റെ പിന്നാമ്പുറവും

കള്ളന്‍ വരുന്നേ കള്ളന്‍ വരുന്നേ എന്ന് വിളിച്ചുകൂവി ആള്‍ക്കൂട്ടത്തിനിടയിലൂടെ ഓടി രക്ഷപെടുന്ന കള്ളന്റെ കഥ ഏറെ പ്രസിദ്ധമാണ് . കേരളത്തിലെ യു ഡി എഫ് നേതൃത്വം വീ എസ് അച്ചുതാനന്ദനെ ലക്‌ഷ്യം വെച്ച് അഴിമതി കഥകള്‍ വിളിച്ചു കൂവി കേരളത്തിലെ പൊതു ജനങ്ങള്‍ക്ക്‌ ഇടയിലൂടെ ഓടുമ്പോള്‍ കേരളീയ സമൂഹം ഓര്‍ത്തെടുക്കുന്നത് കൌശലക്കാരനായ ആ കള്ളന്റെ കഥ തന്നെയാണ്. അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഏഴു പതിറ്റാണ്ടിന്റെ കറകളഞ്ഞ പാരമ്പര്യവുമായാണ് വി എസ് ‍ കേരളീയ സമൂഹത്തില്‍ നിലകൊള്ളുന്നത്. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ ലക്‌ഷ്യം വെച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നില്ല വീ എസിന്റെതെന്നു അദ്ധേഹത്തിന്റെ രാഷ്ടീരീയ ജീവിതത്തിലെ ഇന്നലെകളിലേക്ക് കണ്ണോടിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാവുന്നതാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേരളീയ സമൂഹത്തിന്റെ നിര്‍ണായകമായ സമര പോരാട്ടങ്ങളുടെ അമരക്കാരനായി വീ എസ് കേരള ജനതയ്ക്ക് ഒപ്പമുണ്ടായിര്‍ന്നു . അഴിമതിക്കും പെണ്‍ വാണി ഭത്തിനും ,മാഫിയകള്‍ക്കും എതിരായും ,കുടിവെള്ളത്തിനും കുടി കിടപ്പവകാശത്തിനും ഉള്ള പോരാട്ടങ്ങളിലും അദ്ദേഹം ജനപക്ഷത്തു നിന്ന് പോരാടി . ആ സമര പോരാട്ടങ്ങളില്‍ അദ്ദേഹത്തില്‍ ‍ ജനം കണ്ട വിശ്വാസ്യതയും, അത്മാര്‍ ത്തതയുമായിരുന്നു കേരളത്തിന്റെ ഭരണാധികാരം പിന്നീട് ‍ അദേഹത്തെ ഏല്‍പ്പിക്കാന്‍ കേരള ജനത തീരുമാനിച്ചതിലെ ചെതോവികാരം. ചില പടല പിണക്കങ്ങള്‍ വിനയായില്ലാ യിരുന്നെങ്കില്‍ 2011 ലും കേരളത്തിന്റെ ഭരണ ചക്രം തിരിക്കാനുള്ള അധികാരം ജനം അദ്ദേഹത്തില്‍ ഏല്‍ക്കുമായിരുന്നെന്നു തെരഞ്ഞെടുപ്പു അവലോകനം ചെയ്ത മാധ്യമങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.

ഇത്രയും എഴുതേണ്ടി വന്നത് വിജിലെന്‍സ് എന്നാ ഉമ്മന്‍ ചാണ്ടിയുടെ ചട്ടുകം കൊണ്ട് എളുപ്പത്തില്‍ മറിച്ചിടാവുന്നതല്ല ജനമനസുകളില്‍ വീ എസ് എന്ന കമ്യുണിസ്റ്റ് നേതാവിനുള്ള സ്ഥാനം എന്ന് ആമുഖമായി സൂചിപ്പിക്കാന്‍ വേണ്ടിയാണ്.

വി എസ് അച്ചുതാനന്ദനെ ഒന്നാം പ്രതിയാക്കി കൊണ്ട് വിജിലന്‍സ് എഫ് ഐ അര്‍ സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ , കേരളത്തിലെ യു ഡി എഫ് നേതൃത്വം അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും വിളിച്ചു പറഞ്ഞുകൊണ്ട് അദേഹത്തെ കടന്നാക്രമിക്കുകയാണ്. പതിവ് പോലെ കേരളത്തിലെ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ‍ കുഴലൂത്തുകാരെ വട്ടമേശക്കു ചുറ്റും വിളിച്ചിരുത്തി ഈ അവസരം പൊടിപ്പും തൊങ്ങലും വെച്ച് ആഘോഷിക്കുകയാണ്. യു ഡി എഫിനെ സംബന്ധിച്ചടുതോളം വ്യക്തമായ അജണ്ട ഭൂമി വിവാദവുമായി ബന്ധപ്പെട്ട ട്ട വിജിലന്‍സ് കേസിന് പിന്നില്‍ ഉണ്ടായിരിക്കാം. അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും വിളിച്ചു പറയേണ്ടത് അവരുടെ രാഷ്ട്രീയ ആവശ്യമായിരിക്കാം. പക്ഷെ , മാധ്യമങ്ങളുടെ അജണ്ട അങ്ങനെ ആകേണ്ടതുണ്ടോ ? ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ എന്ന വണ്ണം ഉച്ചയൂണ് കഴിഞ്ഞുള്ള ഉലാത്തലിന്റെ വക ബേധങ്ങള്‍ വരെ തുടര്‍ ക ഥകള്‍ ആക്കി മലയാളിക്ക് വിളമ്പുന്ന മാധ്യമങ്ങള്‍ എന്തുകൊണ്ട് ഭൂമി വിവാദത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ പറഞ്ഞു മുഴുമിക്കുന്നില്ല? കാടടച്ചു വെടി വെക്കുന്ന യു ഡി എഫ് നയമാകരുത് മാധ്യമങ്ങളുടെത് . സാമൂഹികമായ വലിയ ഉത്തരവാദിത്വമുള്ള മാധ്യമങ്ങള്‍ ‍ വസ്തുതകള്‍ വസ്തുതകള്‍ ആയി തന്നെ വ്യക്തതയോടെ അവതരിപ്പിക്കേണ്ടി ഇരിക്കുന്നു.
രണ്ടു നാളായി നടത്തുന്ന മാധ്യമ വിചാരണകള്‍ കാണുന്ന സാധാരണ ജനങ്ങള്‍, വീ എസ് എന്തോ മഹാപരാധം ചെയ്തിരിക്കുന്നു എന്ന് ചിന്തിച്ചു പോകുന്നു എങ്കില്‍ യു ഡി എഫ് അവരുടെ ലക്‌ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു എന്നുവേണം വിലയിരുത്താന്‍ . ടൂ ജീ സ്പെക്ട്രം ,ആദര്‍ശ് ഫ്ലാറ്റ് , കോമണ്‍ വെല്‍ത്ത് , പാമോയില്‍ .....എന്നിങ്ങനെ അഴിമതിയുടെ വീര കഥകള്‍ കേട്ട് മനം മടുത്തിരിക്കുന്ന ജനങ്ങള്‍ക്കിടയിലേക്കു വീ എസ് അച്ചുതാന്ദന്‍ എന്ന അഴിമതി വിരുദ്ധ പോരാളിയെ തന്നെ മുന്നില്‍ നിര്‍ത്തി അഴിമതിയുടെ തന്നെ മറ്റൊരു കെട്ടുകഥ വിളിച്ചു കൂവുമ്പോള്‍ ‍ ഉണ്ടാകുന്ന സ്വാഭാവികമായ ജനവികാരം താല്‍ക്കാലികമായി തങ്ങള്‍ക്കനുകൂലം ആക്കാം എന്നും, അത് വരാന്‍ പോകുന്ന പിറവം തിരഞ്ഞെടുപ്പിന്റെ വിജയത്തിന് പ്രയോജനമാകും എന്നും യു ഡീ എഫ് കണക്കു കൂട്ടുന്നുണ്ടാകാം . അല്ലാതെ വീ എസിനെ കൈയാമം വെക്കുക എന്നാ ലക്ഷ്യമൊന്നും ബാലിശമായ ഒരു കേസിന്റെ പിന്നില്‍ സ്വപ്നം കാണാന്‍ മാത്രം വിഡ്ഢികള്‍ ആയിരിക്കില്ല യു ഡീ എഫ് നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ആരും തന്നെ. താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി രാഷ്ട്രീയ മര്യാദകളുടെ പരിധി ലംഗിക്കുന്നവര്‍ ഒന്ന് തിരിച്ചറിയേണ്ടി ഇരിക്കുന്നു. സത്യം താല്‍ക്കാലികമായി മറച്ചുവെക്കാം മായ്ച്ചുകളയാന്‍ പറ്റില്ല .

കാസര്‍ഗോട്ടെ ഭൂമി ,വിമുക്ത ഭടനും വീ എസിന്റെ ബന്തുവുമായ സോമന് അനധികൃതമായി പതിച്ചു നല്‍കി എന്നതുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് കേസിന് അടിസ്ഥാനമായ സംഭവം.
മുഖ്യധാരാ മാധ്യമങ്ങള്‍ മനപ്പൂര്‍വം പറയാതെ പോകുന്ന ഈ കേസിലെ യാഥാര്‍ത്ഥ്യം എന്താണ് ?
1977 ഏപ്രില്‍ പതിനാറിന് ശ്രീ കെ കരുണാകരന്‍ മുഖ്യമന്ത്രി ആയ സമയത്താണ് കണ്ണൂരില്‍ സൈനിക ആശുപത്രിയില്‍ സേവനം അനുഷ്ടിച്ചിരുന്ന സൈനികനായ ടീ കെ സോമന് മൂന്നു ഏക്കര്‍ സ്ഥലം കാസര്‍കോട് അനുവദിച്ചു കൊണ്ട് അവിഭക്ത കണ്ണൂര്‍ ലാന്‍ഡ്‌ അസൈന്മെന്റ് അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടാളത്തില്‍ സേവനം നടത്തുന്നവര്‍ക്ക് ഭൂമി അനുവദിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായിരുന്നു ഈ ഉത്തരവ്. എന്നാല്‍ അനുവദിക്കപ്പെട്ട ഭൂമിയുടെ കൈവകവകാശം കാണിച്ചു നാരായണ ഭട്ട് എന്ന തദേശ വാസിയായ ഒരു വ്യക്തി ഉള്‍പ്പെടെ മൂന്നുപേര്‍ കോടതിയെ സമീപിക്കുകയും പതിച്ചു നല്‍കിയ ഭൂമി അദ്ദേഹത്തിന് ഉപയോഗിക്കാന്‍ പറ്റാതെ പോവുകയും ചെയ്തു. തുടര്‍ന്ന് കലക്ടരുമായും , തഹസില്‍ ദാരുമായും സോമന്‍ പലവട്ടം ബന്ധപെട്ടുവെങ്കിലും , കോടതിയിലെ കേസ് തീര്‍പ്പായതിനു ശേഷം മാത്രമേ അനുവദിച്ച സ്ഥലത്തിന്റെ കരം അടച്ചു തുടങ്ങേണ്ടതുള്ളൂ എന്ന് അന്നത്തെ സ്പെഷ്യല്‍ തഹസീല്‍ധാര്‍ ഉത്തരവ് നല്‍കി. ഇന്ത്യന്‍ നീതീന്യായ വ്യവസ്ഥയിലെ തീര്‍പ്പുകല്‍പ്പിക്കാനുള്ള നീണ്ട കാലതാമസം നീതി നിഷേധിക്കുന്നതിന് തുല്യമാണ് എന്ന വാദത്തിനു അടിവരയും വിധം ഈ ഭൂമി സംബന്ധമായ കേസും നീണ്ടു പോയി .പിന്നീട് ഈ പട്ടാള ഉദ്യോഗസ്ഥന് പട്ടാള ആസ്ഥാനത്തെക്ക് സ്ഥലം മാറ്റം ലഭിച്ചതോടെ , സോമന് കോടതിയിലെ കേസില്‍ ശ്രദ്ധ വെക്കാന്‍ കഴിയാതെപോയി. അതിനിടയില്‍ നാരായണ ഭട്ടിന്റെ അന്യായം കോടതി തള്ളികൊണ്ട് ഉത്തരവായതും സോമന്‍ അറിയാന്‍ സാധിച്ചിരുന്നില്ല. 2005 ഇല്‍ കാസര്‍കോട്ടെ അഡ്വക്കേറ്റ് സദാനന്ദന്‍ മുഖേന വീണ്ടും കോടതിക്ക് അപേക്ഷ നല്‍കിയപ്പോലാണ് ഈ നാരായണ ഭട്ടിന്റെ അന്യായം തള്ളിയതായി കോടതി അദ്ധേഹത്തെ അറിയിച്ചത്. 2006 ജനുവരിയില്‍ കാസര്ഗോഡ് തഹസില്‍ദാര്‍ക്ക് ഈ വിവരം കാണിച്ചു അപേക്ഷ നല്‍കിയെങ്കിലും അതിന്മേല്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല.

പിന്നീടാണ് ആലപ്പുഴ ഗസ്റ്റ് ഹൌസില്‍ ഉണ്ടായിരുന്ന തന്റെ ബന്ധു കൂടി ആയ മുഖ്യ മന്ത്രിയെ സോമന്‍ നേരില്‍ കണ്ടു പരാതി പെട്ടത് . കാസര്‍ഗോഡ്‌ കല്ലെക്ടര്‍ക്ക് പരാതി നല്‍കാന്‍ മുഖ്യ ന്ത്രി നിര്‍ദേശിച്ച പ്രകാരം, അദ്ദേഹം കാസര്ഗോഡ് കലക്റ്റര്‍ ആയിരുന്ന ആനന്ദ് സിങ്ങിനു പരാതി നല്‍കുകയാണ് ഉണ്ടായത്. സ്വാഭാവികമായും മുഖ്യമന്ത്രി കല്ലെക്ടര്‍ക്ക് വേണ്ട നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

സോമന്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട അന്യെഷണത്തില്‍ , മുന്‍പ് അനുവദിച്ചു നല്‍കിയ മൂന്നു ഏക്കര്‍ ഭൂമി വേറെ കൈമാറ്റം ചെയ്യപ്പെട്ടു രേഖ ആയതായി കണ്ടെത്തി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അവകാശപെട്ട ഭൂമി അതെ വില്ലേജില്‍ മറ്റൊരിടത്ത് അനുവദിച്ചു നല്‍കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു . എന്നാല്‍ മൂന്നു ഏക്കറിന് പകരം രണ്ടു ഏക്കര്‍ മുപ്പത്തി മൂന്ന് സെന്റ്‌ മാത്രമായിരുന്നു അനുവദനീയ സ്ഥലം . സോമന്‍ ഈ സ്ഥലത്തിന്റെ നിശ്ചിത വിലയും കരവും നല്‍കിയാതോടെ അദ്ദേഹത്തിന് പട്ടയം അനുവദിച്ചു നല്‍കി.

പട്ടയ ഭൂമി ഇരുപത്തി അഞ്ചു വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന് രണ്ടായിരത്തി ഒന്‍പതില്‍ സര്‍ക്കാര്‍ , മൂന്നാര്‍ കയ്യേറ്റത്തിന്റെ പശ്ചാത്തലത്തില്‍ നിയമ ഭേദഗതി കൊണ്ട് വന്നിരുന്നു. 1997 ഇല് അദേഹത്തിന് ലഭ്യമാകേണ്ടി ഇരുന്ന കൈമാറ്റ അവകാശം ഉണ്ടായിരുന്ന ഭൂമി മൂന്ന് പതിടാണ്ടുകള്‍ അദേഹത്തിന് ഉപയോഗിക്കാന്‍ നിയമകുരുക്ക് മൂലം സാധ്യമായില്ലെന്നും, ആയതിനാല്‍ തന്നെ അന്ന് ഭൂമിക്കുമേല്‍ ഉണ്ടായിരുന്ന നിയമ വ്യവസ്ഥകളോടെ കൈമാറ്റ അവകാശം നല്‍കണം എന്നും , ഇനിയും ഒരു ഇരുപത്തി അഞ്ചു വര്‍ഷം കാത്തിരിക്കാന്‍ തനിക്കു ആയുസ് ഉണ്ടാകില്ലെന്നും കാണിച്ചു അദേഹം റവന്യു മന്ത്രിക്കു അപേക്ഷ നല്‍കി. ഈ അപേക്ഷയിന്മേല്‍ , ഇത് ഒരു പ്രത്യേക കേസായി പരിഗണിക്കാവുന്നതാണെന്നും ... ഭൂമി പതിവുച്ചട്ടം ഇരുപത്തി നാലില്‍ ഇത് വ്യവസ്ഥ ചെയ്തിടുള്ളതും ചൂണ്ടി കാട്ടി ലാന്‍ഡ്‌ റവന്യു കമ്മിഷണര്‍ ഈ ഫയല്‍ റവന്യു മന്ത്രി കെ പീ രാജേന്ദ്രന് സമര്‍പ്പിച്ചു. തുടര്‍ന്ന് മന്ത്രിസഭാ യോഗത്തില്‍ കൈമാറ്റ അവകാശം നല്‍കാനുള്ള തീരുമാനം കൈക്കൊള്ളുക ആയിരുന്നു . ഈ തീരുമാനത്തില്‍ റവന്യു വകുപ്പിന്റെ അതിക ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പീ ഹരിഹരന്‍ അതൃപ്തി അറിയിച്ചു.
ഈ ഫയല്‍ പരിഗണിച്ച റവന്യു മന്ത്രി കെ പീ രാജേന്രന്‍ , ഇദേഹത്തിന്റെ ആവശ്യം പ്രത്യേക പരിഗണ അര്‍ഹിക്കുന്നതാനെന്നും രണ്ടായിരത്തി ഒന്‍പതിലെ നിയമ ഭേദഗതിയില്‍ ‍ ഇളവു നല്‍കണം എന്നാണ് തന്റെ അഭിപ്രായം എന്നും കാണിച്ചു ഫയല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു . ഉത്തരവ് പുറപ്പെടുവിക്കാന്‍ കുറിപ്പെഴുതി മുഖ്യമന്ത്രി ഫയല്‍ മടക്കി. തുടര്‍ന്ന് ഈ തീരുമാനത്തില്‍ അപാകത ഉണ്ടോ എന്നറിയാന്‍ നിയമവകുപ്പിന്റെ അഭിപ്രായം ആരായാന്‍ സമയം അനുവദിക്കുകയും . നിയമ ഇളവിനുള്ള മന്ത്രിസഭാ തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരിന് അവകാശം ഇല്ല എന്നാണ് നിയമോപദേശം എങ്കില്‍ ഈ തീരുമാനം റദ്ദു ചെയ്യേണ്ടതാണ് എന്ന കുറിപ്പെഴുതി ഫയല്‍ നിയമോപദേശത്തിന് വിട്ടു.
ഇത്രയുമാണ് വീ .എസ്‌ സര്‍ക്കാര്‍ ഭൂമി നല്‍കിയതുമായ ബന്തപെട്ട വിഷയത്തില്‍ കൈകാര്യം ചെയ്തത്. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിയമോപദേശം ഇല്ലാതെ തന്നെ ഭൂമി നല്കിയതും കൈമാറ്റത്തിന് അനുമതി നല്‍കിയതുമായ മന്ത്രിസഭാ തീരുമാനവും റദ്ദാക്കുകയും വിജിലന്‍സ് അന്യെഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

തനിക്കു അനുവദിച്ച ഭൂമി റദ്ദ് ചെയ്ത സിര്‍ക്കാര്‍ തീരുമാനത്തിനെതിരെ സോമന്‍ വീണ്ടും കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ തീരുമാനം റദ്ദ് ചെയ്തു കോടതി സോമന്റെ ഭാഗം കേട്ട ശേഷം പതിനാല് ദിവസത്തിനകം തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. എന്നാല്‍ സോമന്റെ ഭാഗം കേട്ട സര്‍ക്കാര്‍ കോടതി നിര്‍ദേശിച്ച പ്രകാരം ഇന്നും തീരുമാനം കൈക്കൊണ്ടിട്ടില്ല.

ഈ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി സിര്‍ക്കരിന്റെ വാദം പൂര്‍ണ്ണമായും ശരിയായിരുന്നു എങ്കില്‍ , വീ എസ്‌ സര്‍ക്കാര്‍ അനധികൃതമായി നല്‍കിയ ഭൂമി തിരിച്ചു പിടിക്കുകയായിരുന്നില്ലേ സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടി ഇരുന്നത് എന്നത് ന്യായമായ സംശയം അല്ലെ? അനതികൃതമായി നല്‍കിയ ആ ഭൂമി തിരികെ പിടിച്ചു കൊണ്ട് അതിനു ഉത്തരവാദികള്‍ ആയവര്‍ക്ക് എതിരെ അന്വേഷണം പുറപ്പെടുവിക്കുന്ന രാഷ്ട്രീയ അന്തസല്ലേ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാണിക്കേണ്ടി ഇരുന്നത്. ? എന്തുകൊണ്ട് സര്‍ക്കാര്‍ അതിനു ശ്രമിക്കതിരുന്നു എന്ന സാമാന്യ ബോധമുള്ള കേരളീയന്റെ ചോദ്യം അടിവരയിടുന്നത് , യു ഡീ എഫ് സര്‍ക്കാരിന്റെ താല്‍ക്കാലിക ലക്ഷ്യം വെച്ചുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ഈ ഭൂമി വിവാദം എന്ന വസ്തുതയ്ക്ക് തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ വിജിലെന്‍സ് എന്ന ചട്ടുകത്തിനു വീ എസ്‌ അച്ചുതാനന്ദന്‍ എന്ന കമ്മ്യൂണിസ്റ്റ്‌ നേതാവിനെ മറിച്ചിടാന്‍ ഉള്ള കരുത്തില്ലാതെ പോകുന്നതും.